2016, ഒക്‌ടോബർ 30, ഞായറാഴ്‌ച

ഇസ്ഹാഖ് നബി (അ)-9

ഇബ്രാഹീം നബിയുടെ ആദ്യഭാര്യയായ സാറയ്ക്ക് അദ്ദേഹത്തിന്റെ ദ്വിതീയ പുത്രനായി ജനിച്ചതാണ് ഇസ്ഹാഖ്. രണ്ടാം ഭാര്യ ഹാജറയ്ക്ക് പുത്രന്‍(ഇസ്മാഈല്‍) ജനിച്ചപ്പോള്‍ സന്താനമില്ലാത്തതില്‍ ആദ്യ ഭാര്യയായ സാറയ്ക്ക് ദുഃഖം ഇല്ലാതിരിക്കത്തവിധം അവര്‍ക്ക് ഒരു സന്താനത്തെപ്പറ്റി മലക്ക് സന്തോഷവാര്‍ത്ത അറിയിച്ചുവെന്നു ഇബ്രാഹീമിന്റെ ചരിത്രത്തില്‍ കാണാം. (11: 69 -76)
ഖുര്‍ആന്‍ പറയുന്നു: ”അദ്ദേഹത്തിനു നാം ഇസ്ഹാഖ്, യഅ്ഖൂബ് എന്നിവരെ ദാനം ചെയ്തു. നമ്മുടെ കല്‍പനയനുസരിച്ചു മാര്‍ഗദര്‍ശനം നല്‍കുന്ന നേതാക്കളാക്കുകയും പുണ്യകര്‍മങ്ങള്‍ ചെയ്യാനും നമസ്‌കാരം നിലനിര്‍ത്താനും സകാത് കൊടുക്കാനും അവര്‍ക്ക് നാം സന്ദേശം നല്‍കുകയും ചെയ്തു. അവര്‍ നമ്മെ ആരാധിക്കുന്നവരായിരുന്നു.” (21: 72)
ഇസ്ഹാഖ്(അ) ജനിച്ചത് ഇറാഖിലാണ്. ഇസ്ഹാഖിന്റെ സന്താനപരമ്പരയാണ് പിന്നീട് ബനീഇസ്‌റാഈല്‍ എന്ന പേരിലറിയപ്പെട്ടത്. ഇസ്ഹാഖ്(അ) ഫലസ്ത്വീനിലെ കന്‍ആന്‍ വര്‍ഗക്കാര്‍ക്കിടയിലേക്കാണ് പ്രവാചകനായി നിയോഗിതനായത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പുണ്യം കൊണ്ടൊരു തഴമ്പ്!

പ്രവാചകപൗത്രന്‍ ഹുസൈന്‍റെ(റ) മകനാണ് സൈനുല്‍ ആബിദീന്‍ .  അലി എന്നായിരുന്നു യഥാര്‍ത്ഥ പേരെങ്കിലും ആരാധനയിലുള്ള സൂക്ഷ്മതയും ഭക്തിയും കൊണ്ട് ...