2016, സെപ്റ്റംബർ 27, ചൊവ്വാഴ്ച

നിസ്കാരവും...അനുബന്ധവിഷയങ്ങളും...2

കുട്ടികള്‍

പുതുതലമുറയെ ഇസ്ലാമിക ചുറ്റുപാടിലേക്ക് പാകപ്പെടുത്തിയെടുക്കുക എന്നുള്ളത് സമൂഹത്തിന്റെ ബാധ്യതയാണ്. നിസ്‌കാരവും തഥൈവ പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള ആളുകള്‍ക്കേ നിസ്‌കാരവും നിര്‍ബന്ധമാവൂ. എങ്കിലും ഏഴു വയസ്സായ കുട്ടിയെ നിസ്‌കാരം പഠിപ്പിക്കലും നിസ്‌കരിക്കാന്‍ കല്‍പ്പിക്കലും രക്ഷിതാക്കളുടെ മേല്‍ കടമയാണ്. സാധാരണ ഗതിയില്‍ ഏഴു വയസ്സാകുമ്പോള്‍ ഒരു വിവേകത്തോടെയുള്ള പെരുമാറ്റവും സ്വഭാവവും പ്രകടിപ്പിച്ചു തുടങ്ങും . കുട്ടികള്‍ കല്‍പന അനുസരിക്കുന്നില്ല എങ്കില്‍ ശിക്ഷിക്കും എന്ന മുന്നറിയിപ്പും നല്‍കണം (ഫ പേ.53) കുട്ടികള്‍ക്ക് പത്തു വയസ്സാവുകയും നിസ്‌കാര കാര്യങ്ങളില്‍ അലസതയും മടിയും പ്രകടിപ്പിക്കുന്നതെങ്കില്‍ പരിക്കേല്‍ക്കാത്ത വിധം അടിക്കുകയും വേണം മുതിര്‍ന്നവര്‍ നിസ്‌കാരത്തില്‍ പാലിക്കുന്ന പൂര്‍ണ്ണമായ നിബന്ധനകളും മര്യാദകളും തന്നെയായിരിക്കണം കുട്ടികളിലും ഉണ്ടാവേണ്ടത്.അതില്‍ വീഴ്ച വരുത്തുന്നത് കാരണം രക്ഷിതാക്കള്‍ ആയിരിക്കും ശിക്ഷക്ക് നിധേയമാവുക.അപ്പോള്‍ വുളൂഅ് ഇല്ലാതെയും പെണ്‍കുട്ടികളാണെങ്കില്‍ മുഖവും മുന്‍കയ്യും ഒഴിച്ചുള്ള ശരീര ഭാഗങ്ങള്‍ മറക്കാതെയും നിസ്‌കരിക്കുന്നത് ഹറാമാണ്. അതിന്റെ ശിക്ഷ രക്ഷിതാക്കള്‍ക്കായിരിക്കും. മാത്രമല്ല നഷ്ടപ്പെട്ട നിസ്‌കാരങ്ങള്‍ ഖളാഅ് വീട്ടാനും രക്ഷിതാക്കള്‍ കുട്ടികളെ പ്രേരിപ്പിക്കേണ്ടതാണ്. നിസ്‌കാരത്തിന്റെ പൂര്‍ണ്ണമായ മര്യാദകളും സുന്നത്തുകളും ശീലിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്താല്‍ മാത്രമേ പ്രായപൂര്‍ത്തിയായ ശേഷം കുറ്റമറ്റ രീതിയിലുള്ള നിസ്‌കാരം നിര്‍വ്വഹിക്കുന്ന നിലക്ക് കുട്ടികള്‍ വളര്‍ന്നു വരികയുള്ളു.ഇവിടെ രക്ഷിതാക്കള്‍ എന്നത് കണ്ട് വിവക്ഷ മാതാ പിതാക്കള്‍ മാത്രമല്ല അവരുടെ അഭാവത്തില്‍ ഇത്തരം ബാധ്യതകളും കടമകളും മറ്റുള്ള രക്ഷാകര്‍ത്താക്കളിലേക്കും നീങ്ങുനന്നതാണ്. കുട്ടി പൂര്‍ണ്ണ വിവേകത്തോടെ പ്രായ പൂര്‍ത്തിയായല്ലാതെ ഇവരുടെ ഈ ബാധ്യത തീരുകയില്ല മാത്രവുമല്ല ഖുര്‍ആനും നിസ്‌കാരവും മറ്റു മത ചിട്ടകളും പഠിപ്പിക്കേണ്ടതിനാവശ്യമായ ചെലവ് കുട്ടിക്ക് സ്വത്തുണ്ടെങ്കില്‍ അതില്‍ നിന്നും ഇല്ലെങ്കില്‍ പിതാവിന്റെ സ്വത്തില്‍ നിന്നുമായിരിക്കണം. അതുമില്ലെങ്കില്‍ പിതാവിന്റെ സ്വത്തില്‍ നിന്നുമായിരിക്കണം അതുമില്ലെങ്കില്‍ മാതാവിനായിരിക്കും ആ ചുമതല (ഫ പേ 54) .അടിമ അവന്റെ യജമാനനോടുള്ള കൂടിക്കാഴ്ച്ചക്ക് മുന്നൊരുക്കം അത്യാവശ്യമാണ്. ഇത്തരം മുന്നൊരുക്കള്‍ക്കായി രക്ഷിതാവ് തന്നെ ചില നിബന്ധനകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട് . ഇത്തരം നിബന്ധനകളില്‍ പ്രധാനപ്പെട്ടവയാണ് ശര്‍ത്തുകള്‍ .ഇവ അഞ്ചാണ് .

നിസ്‌കാരത്തിന്റെ ശര്‍ത്തുകള്‍
ശുദ്ധിയാവല്‍( ത്വഹാറത്ത്) നിസ്‌കാരത്തിന്റ ശര്‍ത്തുകളില്‍ പ്രധാനപ്പെട്ടതും ആദ്യത്തേതുമാണിത്. ശുദ്ധി എന്നാല്‍ ചെറുതും വലുതും ആയ അശുദ്ധികളില്‍ നിന്നുള്ള ശുദ്ധിയാവല്‍ യഥാര്‍ത്ഥത്തില്‍ അശുദ്ധി മൂലമോ നജസ് കാരണമോ സംഭവിച്ച തടസ്സം നീക്കുക എന്നതാണതിന്റെ മതപരമായ വിവക്ഷ
അംഗ ശുദ്ധി (വുളു) വരുത്തുന്നതോടു കൂടിയാണ് ചെറിയ അശുദ്ധിയില്‍ നിന്ന് ശുദ്ധിയാകുന്നത്,എന്നാല്‍ വലിയ അശുദ്ധിയുള്ള വ്യക്തി ശുദ്ധിയാകുന്നത് കുളിക്കുന്നതോടെയാണ്.

2. ദേഹം വസ്ത്രം സ്ഥലം എന്നിവ നജസില്‍ നിന്ന് മുക്തമാവാന്‍
നിസ്‌കരിക്കുന്ന വ്യക്തിയുടെ ശരീരം മുഴുവനും വായ,മൂക്ക്,കണ്ണ് എന്നിവയടക്കം .അവന്റെ വസ്ത്രവും നിസ്‌കാര സ്ഥലവും വിട്ടുവീഴ്ചയില്ലാത്ത നജസില്‍ നിന്ന് മുക്തമായിരിക്കണം.കാരണം തന്റെ രക്ഷിതാവുമായുള്ള സംഭാഷണത്തില്‍ അടിമ ലക്ഷ്യമാക്കുന്നത് ആത്മ സംശുദ്ദീകരണമാണ്. ഇതിനായി അവന്റെ ബാഹ്യ പ്രകടനങ്ങളില്‍ ശുദ്ധി പാലിക്കല്‍ അവന്‍ നിര്‍ബന്ധിതമാവുകയാണ്.

3. നഗ്നത മറക്കല്‍
നിസ്‌കാരത്തിന്റെ ശര്‍ത്തുകളില്‍ മൂന്നാമത്തേതാണ് നഗ്നത മറക്കല്‍ . പുരുഷന്‍മാരും അടിമകളായ സ്തീകളും മുട്ടുകാലിന്റെയും പൊക്കിളിന്റെയും ഇടയിലുള്ള സ്ഥലത്തെ നഗ്നത മറക്കലാണ് നിര്‍ബന്ധം എന്നാല്‍ സ്വതന്ത്രയായ സ്ത്രീ അവള്‍ പ്രായപൂര്‍ത്തിയാകാത്തവളാണെങ്കിലും മുഖവും മുന്‍കയ്യും ഒഴിച്ചുള്ള ശരീര ഭാഗങ്ങള്‍ മറക്കാല്‍ നിര്‍ബന്ധമാണ്. എന്നാല്‍ അഭിമുഖമായി സംസാരിക്കുമ്പോള്‍ തൊലിയുടെ നിറം കാണാത്ത വിധത്തിലുള്ള വസ്ത്രമാണ് നഗ്നത മറക്കാന്‍ ഉപയോഗിക്കേണ്ടത് മാത്രമല്ല മുകളില്‍ നിന്നും വശങ്ങളില്‍ നിന്നും മറക്കല്‍ നിര്‍ബന്ധമാണ്. നിസ്‌കാരത്തിലല്ലാത്തപ്പോഴും വിജന സ്ഥലത്താണെങ്കിലും നഗ്നത മറക്കല്‍ വ്യക്തികള്‍ക്ക് നിര്‍ബന്ധമാണ്.

4. സമയം ആയെന്നറിയല്‍
നിര്‍ദ്ദിഷ്ഠ സമയങ്ങളിലുള്ള നിസ്‌കാരങ്ങളാണ് അഞ്ച് നേരത്തെ ഫര്‍ള് നിസ്‌കാരങ്ങള്‍ എന്നത് കൊണ്ട് തന്നെ അത് സമയ ബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതും അനിവാര്യം തന്നെ. അത് കൊണ്ട് ഈ നിസ്‌കാരങ്ങളുടെ സമയം പ്രവേശിച്ചുവെന്നറിയാന്‍ നിസ്‌കാരം സ്വീകാര്യമാവാന്‍ ശര്‍ത്താണ്.

5. ഖിബ് ലയിലേക്ക് മുന്നിടല്‍
നാഥനിലേക്ക് താഴ്മയോടെ കീഴടങ്ങുന്ന അടിമ രക്ഷിതാവിന്റെ ഗേഹമായ ഖിബ് ലയിലേക്ക് മുന്നിടല്‍ ശര്‍ത്താണ്. ഇതു മൂലം അവന്‍ പ്രകടമാക്കുന്നത് തന്റെ രക്ഷിതാവിനേടുള്ള കീഴ് വഴക്കവും അനുസരണയുമാണ്. ഒരഭിമുഖ സംഭാഷണത്തിന്റെ മര്യാദയെന്നോണം ഇവിടെയും നിസ്‌കരിക്കുന്ന വ്യക്തി നെഞ്ചു കൊണ്ടാണ് ഖിബ്ലയെ മുന്നിടേണ്ടത്. മാത്രവുമല്ല ഖിബ് ലയുടെ ഭാഗത്തേക്കായാല്‍ പോര മറിച്ച് ഖിബ് ലയുടെ അഭാവത്തിലും അഭിമുഖമായിട്ടെന്നവണ്ണം നിസ്‌കരിക്കുന്നയാള്‍ നില്‍ക്കണം. (കേരളത്തില്‍ നിന്നും നിസ്‌കരിക്കുന്നവരുടെ ഖിബ് ല പടിഞ്ഞാറ് ഭാഗത്തു നിന്നും അല്‍പം വടക്കു ഭാഗത്തേക്ക് ചെരിഞ്ഞ് കൊണ്ടാണ് നില്‍ക്കേണ്ത്.

ശുദ്ദീകരണവും ജലവും
വൃത്തിയുടെ കാര്യത്തില്‍ വ്യക്തമായ കാഴ്ചപ്പാടും അഭിപ്രായവുമുള്ള ഇസ്ലാമിന്ന് ശുദ്ധീകരണത്തിനായി ചില മാര്‍ഗ്ഗങ്ങളും രീതികളും സ്വീകരിച്ചിട്ടുണ്ട്. നിസ്‌കാരത്തിനു വേണ്ടി മാത്രമല്ല അല്ലാത്ത അവസ്ഥയിലും വ്യക്തിയുടെ ശരീരവും പരിസരവും വൃത്തിയായി സൂക്ഷിക്കാനും ശുദ്ധീകരിക്കാനും ഇസ്ലാം നിര്‍ദ്ദേശിക്കുന്നുണ്ട്. ശുദ്ദീകരണത്തിനാവശ്യമായതും ഏറ്റവും പ്രധാനപ്പെട്ടതുമാണ് ശുദ്ധജലം .ഇവിടെ ശുദ്ധജലം കൊണ്ട് വിവക്ഷിക്കപ്പെടുന്നത് സൃഷ്ടിപരമായ വിശേഷണങ്ങള്‍ മാറ്റമില്ലാതെ നിലനില്‍ക്കുന്ന വെള്ളമാണ്. അപ്പോള്‍ കടല്‍ വെള്ളവും നദീജലവും ഈ അര്‍ത്ഥത്തില്‍ ശുദ്ധജലം തന്നെയാണ്. മാത്രവുമല്ല മറ്റൊരു ശുദ്ധീകരണത്തിന് ഈ ജലം ഉപയോഗിച്ചതുമാകരുത്.
കുങ്കുമം, ചന്ദനം , വെള്ളത്തിന് സമീപമുള്ള മരത്തില്‍ നിന്ന് വീഴുന്ന പഴം വെള്ളത്തില്‍ മനഃപ ൂര്‍വ്വം ഇട്ടു അതില്‍ അലിഞ്ഞു ചേര്‍ന്ന ഇല തുടങ്ങിയ വെള്ളത്തെ സംരക്ഷിക്കാന്‍ കഴിയുന്നതും വേര്‍ തിരിച്ചു കാണാന്‍ പറ്റാത്ത വിധം വെള്ളത്തില്‍ അലിഞ്ഞു ചേര്‍ന്നതുമായ ശുദ്ധിയുള്ള വസ്തുക്കള്‍ കൊണ്ട് പകര്‍ച്ച സംഭവിച്ചാല്‍ ആ വെള്ളം ഉപയോഗ ശൂന്യമാണ്. എന്നാല്‍ വെള്ളത്തിന്റെ പേരിനെ ബാധിക്കാത്ത അല്‍പമാത്ര പകര്‍ച്ചയും അല്പ്പമോ അനല്‍പ്പമോ എന്ന് സംശയിക്കത്തക്കമുള്ള ജലവും ശുദ്ധീകരണ പ്രക്രിയയില്‍ ഉപയോഗിക്കാവുന്നതാണ്. മാത്രമല്ല വെള്ളം സ്ഥിതി ചെയ്യുന്ന അല്ലെങ്കില്‍ ഒഴുകുന്ന സ്ഥലത്തെ കളിമണ്ണ് ഗന്ധകം പായല്‍ തുടങ്ങിയവ കൊണ്ട് വെള്ളത്തിന് വല്ല പകര്‍ച്ചയും സംഭവിച്ചാലും വിരോധമൊന്നുമില്ല. ദീര്‍ഘ കാലം കെട്ടി നിന്നോ അകലെയുള്ള വൃക്ഷത്തിലെ ഇലകള്‍ സ്വയം പാറി വീണലിഞ്ഞോ പകര്‍ച്ച വന്നാലും ആ വെള്ളം ശുദ്ദീകരണ യോഗ്യം തന്നെ.
വെള്ളം ശുദ്ധമാണെങ്കില്‍ തന്നെയും തന്നെയും ഏകദേശം 200 ലിറ്റര്‍ കുറവുള്ളതില്‍ നജസ് വീണാല്‍ ആ വെള്ളം ശുദ്ധീകരണ യോഗ്യമല്ല. ഇനി വെള്ളം രണ്ട് കുല്ലത്തില്‍ കൂടിയത് തന്നെ പക്ഷേ അതില്‍ നജസ് വീണ് വെള്ളത്തിന്റെ നിറം , മണം , രുചി , എന്നിവയിലൊന്ന് വ്യത്യാസം സംഭവിച്ചാല്‍ ആ വെള്ളവും ശുദ്ദൂകരണ പ്രക്രിയയില്‍ ഉപയോഗിക്കാന്‍ പാടില്ല.ബക്കറ്റ് പോലെയുള്ള പാത്രത്തില്‍ നിന്ന് കോരിയെടുത്ത് ശുദ്ധീകരണം നടത്തുന്നയാള്‍ നജസ് ആയതോ അശുദ്ധിയുള്ളതോ തന്റെ കൈ പാത്രത്തിലെ വെള്ളത്തില്‍ മുക്കരുത്. തന്‍മൂലം വെള്ളം ശുദ്ധമാണെങ്കിലും മുമ്പ് പറഞ്ഞത് പ്രകാരം ഉപയോഗ സൂന്യമായതിന്റെ ഗണത്തില്‍ പെടുത്തേണ്ടി വരും അത് പോലെ തന്നെ വുളു ചെയ്യുന്നതിനിടെ തെറിച്ച വെള്ളം അല്ലെങ്കില്‍ കുളിയുടെയോ നജസ് ഒഴുകുന്ന അവസരത്തിലോ ശുദ്ധീകരണത്തിനായി എടുത്തു വെച്ച വെള്ളത്തില്‍ തെറിച്ചു വീണ ജലം കാരണം മറ്റൊരു ശുദ്ദീകരണം നടത്തരുത് മറിച്ച് ബക്കറ്റില്‍ നിന്നും മറ്റും ചെയ്യും പ്രകാരം ചെറിയ പാട്ടയോ മറ്റോ ഉപയോഗിച്ച് വെള്ളം കോരിയെടുത്ത് ഹാളിലേക്ക് വെള്ളം വീഴാത്ത രീതിയില്‍ പുറത്ത് വെച്ച് ശുദ്ധി വരുത്തണം.

കുളി നിര്‍ബന്ധമാകുന്ന കാരണങ്ങള്‍
ശുദ്ധി ഇസ്ലാമിന്റെ ഭാഗമാണെന്നും അശുദ്ധിയില്‍ നിന്ന് ശുദ്ധിയാവല്‍ നമ്മുടെ നിസ്‌കാരം തുടങ്ങിയ ആരാധനകള്‍ സ്വീകാര്യമാവാന്‍ അനിവാര്യമാണെന്നും നാം പറഞ്ഞുവല്ലൊ മാത്രമല്ല അശുദ്ധിയെ ചെറിയതെന്നും വലിയതെന്നും രണ്ടായി തിരിക്കുമെന്നും ചെറിയ അശുദ്ധിയില്‍ നിന്ന് ശുദ്ധിയാവല്‍ വുളൂഇലൂടെ യാണെന്നും നാം ചര്‍ച്ച ചെയ്തു.
എന്നാല്‍ ചില പ്രത്യേക കാരണങ്ങള്‍ ഉണ്ടാവല്‍ വ്യക്തിയെ വലിയ അശുദ്ധിയുള്ളവനായി പരിഗണിക്കുകയും അതില്‍ നിന്ന് ശുദ്ദിയാവാന്‍ കുളിക്കുകയും ആവശ്യമാണ്. കുളി അനിവാര്യമാകുന്ന കാര്യങ്ങള്‍ നാലാണ
ശുക്ല സ്ഖലനം
ഒരു വ്യക്തിയില്‍ നിന്ന് ശുക്ല സ്ഖലനം സംഭവിക്കുന്നത് മൂലം അയാള്‍ വലിയ അശുദ്ധിക്കാരനാവുകയും കുളി നിര്‍ബന്ധമാവുകയും ചെയ്യും. മൂന്ന് പ്രത്യേകതകളില്‍ നിന്ന് ഒന്നു കൊണ്ട് സ്രവിച്ചത് ശുക്ലമാണെുറപ്പിക്കാം. പുറപ്പെടുമ്പോഴുള്ള നിര്‍വൃതി,തെറിചിചു വീഴല്‍ , ഉണങഅങ്ങാത്തപ്പോള്‍ ഗോതമ്പു മാവിന്റെയും ഉണങ്ങിയാല്‍ മുട്ടയുടെയും ഗന്ധം
പുരുഷ ലിംഗാഗ്രം യോനി നാളത്തില്‍ പ്രവേശിക്കുക. യോനിയില്‍ പൂര്‍ണ്ണമായോ അര്‍ദ്ധ പൂര്‍ണ്ണമായോ പ്രവേശിക്കേണ്ടതില്ല. മറിച്ച് ലിംഗാഗ്രം ചെറിയ തോതില്‍ പ്രവേശിച്ചാലും മതി.
ആര്‍ത്തവ രക്തം നിലക്കുക
ചില പ്രത്യേക അവസരങ്ങളില്‍ സ്ത്രീകളുടെ ഗര്‍ങാശയത്തിന്റെ അറ്റത്തു നിന്ന് പുറപ്പെടുന്ന രക്തമാണ് ആര്‍ത്തവ രക്തം . ചാന്ദ്ര വര്‍ഷം കലണ്ടര്‍ പ്രകാരം ഒമ്പത് വയസ്സ് പൂര്‍ത്തിയായാല്‍ ഒരു സ്ത്രീയില്‍ ഇത് സംഭവിക്കാം എന്നാല്‍ ഒമ്പതു വയസ്സു തികയുന്നതിന് പതിനാറില്‍ താഴെ ദിവസമുള്ളപ്പോള്‍ രക്തം കണ്ടാല്‍ അതും ആര്‍ത്തവം തന്നെ .ആര്‍ത്തവ സമയം കുറഞ്ഞത് ഒരു രാപ്പകലും കൂടിയാല്‍ പതിനഞ്ചു ദിവസമാണ്. ഇരു ആര്‍ത്തവങ്ങള്‍ക്കിടയില്‍ ശുദ്ധിയുടെ ദിവസവും കുറഞ്ഞത് പതിനഞ്ചു ദിവസമുണ്ടാകണം. എ ങ്കിലും സാധാരണ ഇത് ആറോ ഏഴോ ദിവസമാണ് ഉണ്ടാവാറ്.
പ്രസവ രക്തം (നിഫാസ്) മുറിയല്‍
ബീജം അണ്ഡവുമായി സംയോജനം നടക്കുന്നതോടു കൂടി സ്ത്രീയില്‍ ആര്‍ത്തവ രക്തം മുറിയുകയും അത് ഗര്‍ഭ പാത്രത്തില്‍ കെട്ടിക്കിടക്കുകയും ചെയ്യും, ഇതാണ് പ്രസവ രക്തം ഇത് ഗര്‍ഭാശയം ഒഴിയുന്നതോടെ പുറത്തോക്കൊഴുകുകയും ചെയ്യുന്നു. കുറഞ്ഞത് ഒരു സെക്ക ന്റ് സമയം കൊണ്ട് തീരാം. സാധാരണ നാല്‍പതു ദിവസമാണുണ്ടാവാറ്. എന്നാല്‍ കൂടിയാല്‍ അറുപതു ദിവസം വരെ അത് നീണ്ടു നില്‍ക്കാം .

പ്രസവം
പ്രസവമുണ്ടാവുകയും അതൊരു നനവ് ഉണ്ടാവാതെ ആണെങ്കിലും കുളി നിര്‍ബന്ധമാണ്. മാത്രമല്ല പുറത്ത് വന്നത് ഒരു രക്ത പിണ്ഡമോ മാംസ പിണ്ഡമോആണെങ്കിലും കുളിക്കണം

മരണം
ഒരു മുസ്ലിമായ മനുഷ്യന്‍ മരണപ്പെടുന്നതോടു കൂടി അദ്ധേഹത്തെ കുളിപ്പിക്കല്‍ നിര്‍ബന്ധമാണ്. എന്നാല്‍ മരണം സംഭവിച്ചത് രക്തസാക്ഷിത്വം വഴിയാണെങ്കില്‍ അദ്ധേഹത്തെ കുളിപ്പിക്കാന്‍ പാടില്ല. അത് ഹറാമാണ്.

ആര്‍ത്തവം, നിഫാസ്, ഇസ്തിഹാളത്, മൂത്ര വാര്‍ച്ച
ആര്‍ത്തവം ചില പ്രത്യേക സമയങ്ങളില്‍ ഗര്‍ഭാശയത്തിന്റെ അറ്റത്തു നിന്ന് പുറപ്പെടുന്ന രക്തമാണ് ആര്‍ത്തവം . ചാന്ദ്ര വര്‍ഷ കലണ്ടര്‍ പ്രകാരം ഒമ്പത് വയസ്സ് പൂര്‍ത്തിയായാല്‍ ആര്‍ത്തവ രക്തം ഒരു സ്ത്രീയില്‍ നിന്ന് പുറപ്പെടാം
എന്നാല്‍ ഒമ്പതു വയസ്സ് തികയുന്നതിന്ന് പതിനാറു ദിവസം മാത്രം ശേഷിക്കുന്ന അവസരത്തില്‍ സ്ത്രീയില്‍ നിന്ന് രക്തം പുറപ്പെട്ടാല്‍ അതും ആര്‍ത്തവ രക്തം തന്നെ .ആര്‍ത്തവ സമയം ഏറ്റവും കുറഞ്ഞത് ഒരു രാപ്പകലും കൂടിയാല്‍ പതിനഞ്ച് ദിവസവുമാണ്. ഈ ആര്‍ത്തവങ്ങള്‍ക്കിടയില്‍ ശുദ്ധിയുടെ ദിവസവും കുറഞ്ഞത് പതിനഞ്ചുണ്ടാവണം.

നിഫാസ് – പ്രസവ രക്തം
പ്രസവാനന്തരം സ്ത്രീയുടെ ഗര്‍ഭാശയത്തില്‍ നിന്ന് പുറത്തു വരുന്ന രക്തമാണിത്. കുറഞ്ഞത് ഒരു സെക്കന്റ് കൊണ്ട് തീരാം .എന്നാല്‍ സാധാരണ ഗതിയില്‍ നാല്‍പത് ദിവസം വരെയും കൂടിയാല്‍ അറുപത് ദിവസം വരെയും കൂടിയാല്‍ അറുപത് ദിവസം വരെയും അത് നീണ്ട് നില്‍ക്കാം
മുകളില്‍ പറഞ്ഞ അവസരങ്ങളിലും ആര്‍ത്തവം ,പ്രസവ രക്തം നിസ്‌കാരം നിര്‍ബന്ധമില്ല മാത്രവുമല്ല ആ സമയത്ത് നിസ്‌കാരം പിന്നീട് മടക്കല്‍ ഹറാമുമാണ്. ഈ രണ്ടു രക്തങ്ങളും മുറിയുന്ന സമയത്ത് കുളി നിര്‍ബന്ധമാകും . കാരണം ഈ രണ്ട് രക്തങ്ങള്‍ പുറപ്പെടുന്നത് കൊണ്ട് വലിയ അശുദ്ധിയുള്ളവരാകും .

ഇസ്തിഹാളത് – ബ്ലീഡിംഗ്
അറുപത് ദിവസം കഴിഞ്ഞിട്ടും നിലക്കാത്ത പ്രസവാനന്തര രക്തം , ഒരു ദിവസത്തിനേക്കാല്‍ ചുരുങ്ങിയ സമയം മാത്രം പുറപ്പെടുന്ന രക്തം , രണ്ട് ആര്‍ത്തവങ്ങള്‍ക്കിടയിലെ ശുദ്ധിയുടെ കുറഞ്ഞ കാലയളവായ 15 ദിവസത്തിനിടയില്‍ പുറപ്പെടുന്ന രക്തം എന്നിവ ഇസ്തിഹാളത് ആണ് . ഇത് ഒരു രക്തവും കൂടിയാണ്. കാരണം മേല്‍പ്പറഞ്ഞ രീതിയില്‍ പുറപ്പെടുന്ന രക്തം ഒരു വിധേനയും ആര്‍ത്തവ രക്തമായോ പ്രസവ രക്തമായോ പരിഗണിക്കാന്‍ പറ്റുന്നതല്ല. ഇത് നിമിത്തമായി കുളിനിര്‍ബന്ധമാകുന്നതല്ല. പ്രസ്തുത കാലയളവില്‍ നിസ്‌കാരം നിര്‍ബന്ധവുമാണ്. ഓരോ നിസ്‌കാരത്തിനും മൂത്ര ദ്വാരം കഴുകി ശുദ്ധിവരുത്തി പരുത്തിയോ തുണിയോ പാഡോ മറ്റോ വച്ച് ഭദ്രമായി കെട്ടിയ ശേഷം വുളു ചെയ്തു ഉടന്‍ തന്നെ നിസ്‌കരിക്കണം . ഓരോ ഫര്‍ള് നിസ്‌കാരത്തിനും ഇങ്ങനെ ആവര്‍ത്തിക്കണം

മൂത്ര വാര്‍ച്ച
രോഗ കാരണം നിയന്ത്രണാതീതമായോ മറ്റോ വ്യക്തിയില്‍ നിന്ന് മൂത്രം പുറപ്പെടുന്നതാണ് മൂത്ര വാര്‍ച്ച ഇത് പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഉണ്ടാകാം . ഈ രോഗമുള്ളവന്‍ ഇപ്രകാരം ഓരോ ഫര്‍ള് നിസ്‌കാരത്തിനും ശൗച്യം ചെയ്ത ലിംഗാഗ്രമോ മൂത്ര നാളിയോ കെട്ടി ഭദ്രമാക്കിയ ശേഷം വുളുഅ് ചെയ്താണ് നിസ്‌കരിക്കേണ്ടത്.

വലിയ അശുദ്ധി ,ഹൈള് ,നിപാസ്, കൊണ്ട് ഹറാമായ കാര്യങ്ങള്‍
വലിയ അശുദ്ധിക്കാരന്‍ ചെറിയ അശുദ്ധിയുള്ള വ്യക്തികള്‍ക്ക് നിഷിദ്ധമായ നിസ്‌കാരം ത്വവാഫ് സുജൂദ് , ഖുര്‍ആന്‍ സ്പര്‍ശനം എന്നിവക്കു പുറമെ പള്ളിയ്ല്‍ താമസിക്കുക ഖുര്‍ആന്‍ എന്ന ഉദ്ദേശത്തോടെ അത് പാരായണം ചെയ്യുക എന്നിവ ഹരാമാണ്. കുട്ടിയാണെങ്കില്‍ പോലും സ്വശരീരം കേള്‍ക്കും വിധം ഒരു ആയത്തിന്റെ അല്‍പം പോലും ഓതാന്‍ പാടില്ല.എന്നാല്‍ ആര്‍ത്തവക്കാരിക്കും പ്രസവ രക്തം നിലക്കാത്തവള്‍ക്കും ചെരിയ വലിയ അശുദ്ധി ഉള്ളവര്‍ക്ക് നിഷിദ്ധമായ കാര്യങ്ങള്‍ക്ക് പുറമെ നിസ്‌കാരം ,നോമ്പ് , എന്നിവ ഹരാമാണ്. ഈ ഘട്ടങ്ങളില്‍ നഷ്ടമായ നോമ്പ് പിന്നീട് നോറ്റു വീട്ടല്‍ നിര്‍ബന്ധമാണ്. എന്നാല്‍ നിസ്‌കാരം ഖളാഅ് വീട്ടേണ്ടതില്ല . എന്നു മാത്രമല്ല അത് നിഷിദ്ധമാണെന്ന് പ്രബലാഭിപ്രായം ഇപ്രകാരം തന്നെ ആര്‍ത്തവം ,പ്രസവരക്തം എന്നിവ നിലനില്‍ക്കുന്ന സ്ത്രീകളുമായി ശാരീരിക ബന്ധം പുലര്‍ത്താന്‍ പാടില്ല വിശേഷിച്ച് സംയോഗം ചെയ്യല്‍ കഠിന പാപമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പുണ്യം കൊണ്ടൊരു തഴമ്പ്!

പ്രവാചകപൗത്രന്‍ ഹുസൈന്‍റെ(റ) മകനാണ് സൈനുല്‍ ആബിദീന്‍ .  അലി എന്നായിരുന്നു യഥാര്‍ത്ഥ പേരെങ്കിലും ആരാധനയിലുള്ള സൂക്ഷ്മതയും ഭക്തിയും കൊണ്ട് ...