2016, സെപ്റ്റംബർ 28, ബുധനാഴ്‌ച

നിസ്കാരവും...അനുബന്ധവിഷയങ്ങളും-4


 ചെറിയ അശുദ്ധിയുടെ കാരണങ്ങള്‍

അഥവാ വുളൂഅ് മുറിയുന്ന കാര്യങ്ങള്‍
നാലുകാരണങ്ങള്‍കൊണ്ട് വുളൂഅ് നഷ്ടമാകും
ഒന്ന്
ശുക്ലമല്ലാത്ത വല്ലതും ഗുഹ്യത്തിലൂടെ പുറത്തുവന്നെന്നുറപ്പാവുക. നനവുള്ളതോ ഇല്ലാത്തതോ വെറും വായുവോ മൂത്രം സാധാരണമോ അര്‍ശ്ശസ്സിനാലോ മറ്റോ വരുന്ന രക്തം പോലെ അപൂര്‍വ്വമോ ആകാം അത്.
രണ്ട്
ഉറക്കം, ഭ്രാന്ത്, ബോധക്ഷയം, ലഹരിപ്രയോഗം എന്നിവകൊണ്ട് വിവേകം നഷ്ടമാകല്‍.
എന്നാല്‍ ഇരിപ്പുറച്ചിരുന്ന് ഉറങ്ങയാല്‍ വുളൂഅ് മുറിയില്ല.
മൂന്ന് മനുഷ്യന്റെ ഗുഹ്യമോ അത് നീക്കം ചെയ്ത സ്ഥലമോ കൈവെള്ളകൊണട് സ്പര്‍ശിക്കല്‍ . ഗുഹ്യം മൃതശരീരത്തിന്റെയോ കുട്ടിയുടെയോ മലദ്വാരമോ എന്ന വ്യത്യാസം ഒന്നുമില്ല.
നാല്‌
അന്യരും വലിയവരുമായ സ്ത്രീ പുരുഷന്‍മാരുടെ ചര്‍മ സ്പര്‍ശമാണ് വികാരമില്ലാതെയാണെങ്കലും ബലാല്‍ക്കാരമാണെങ്കിലും മൃതശരീരത്തിന്റെയാണെങ്കിലും സ്പര്‍ശിച്ചവന്റെയും വിധേയന്റെയും വുളൂഅ് മുറിയും. മുടി പല്ല് നഖം എന്നിവയില്‍ തൊടുന്നതുകൊണ്ട് വുളൂഇന് പ്രശ്‌നമില്ല. (വിവാഹബന്ധം ഹറാമായവര്‍ തമ്മിലുള്ള സ്പര്‍ശനംകൊണ്ട് വുളൂഅ് മുറിയുകയില്ല).

ഖുഫ്ഫ
കഠിനമായ ചൂടിനെയും മറ്റു പ്രതിരോധിക്കാനായി തോല്, മരം എന്നിവകൊണ്ട് നിര്‍മ്മിക്കുന്ന ഖുഫ്ഫ മരുഭൂമിയിലൂടെയുള്ള യാത്രക്കോ കാട്ടില്‍ വേട്ടക്ക് പോകാനോ ആണ് സാധാരണയായി ധരിക്കാറ്. കണങ്കാലിന്റെ പകുതിക്ക് മുകളില്‍ വരെ മറക്കുന്നതാണ് സാധാരണ ഗതിയിലുള്ള ഖുഫ്ഫ.
എന്നാല്‍ ഖുഫ്ഫ ഷൂവിന്റെ ഉള്ളില്‍ ധരിക്കുന്ന സോക്‌സോ ഷൂവോ ഖുഫ്ഫയുടെ ഗണത്തില്‍ പെടുത്താവതല്ല. അതുകൊണ്ട് ഇവക്കുമുകളില്‍ തടവുന്നത് സാധൂകരിക്കാനാവില്ലെന്നത് താഴെ നിബന്ധനകളില്‍ നിന്ന് ഗ്രഹിക്കാം.
ഒരു പ്രത്യേകതരം പാദരക്ഷയാണ് ഖുഫ്ഫ (ഇസ്‌ലാമിക അനുഷ്ഠാന കോശം)
മാത്രമല്ല ഖുഫ്ഫ തടവാന്‍ അഞ്ച് നിബന്ധനകള്‍ ഉണ്ടായിരിക്കുകയും ആവശ്യമാണ്.
ഒന്ന് – രണ്ടു ഖുഫ്ഫകളും ശുദ്ധിയായിരിക്കണം
രണ്ട് – രണ്ട് ഖുഫ്ഫകളും കാലില്‍ നിന്നും കഴുകല്‍ നിര്‍ബന്ധമായ സ്ഥലം ചുററു ഭാഗത്തുനിന്നും അടി ഭാഗത്തുനിന്നും അടിഭാഗത്തുനിന്നും മറക്കണം.
നാല് – വെള്ളമൊഴിച്ചാല്‍ കാലിലേക്ക് എത്താതിരിക്കണം.
അഞ്ച് – ചെറിയതും വലിയതുമായ അശുദ്ധികളില്‍ നിന്ന് പൂര്‍ണ്ണ ശുദ്ധിയായതിന് ശേഷം ഖുഫ്ഫ ധരിക്കണം.
മുകളില്‍ പറഞ്ഞ മൂന്ന് നാല് നിബന്ധനകളില്‍ നിന്ന് സോക്‌സ് ഖുഫ്ഫ അല്ലെന്നും രണ്ടാം നിബന്ധനയില്‍ നിന്നും ഷൂ ഖുഫ്ഫ അല്ലെന്നും മനസ്സാലാകും.

ഹൗളില്‍ ശ്രദ്ധിക്കേണ്ടത്
കൈയിട്ട് വുളൂഅ് ചെയ്യുന്ന പളളി ഹൗളുകള്‍, ടാങ്കുകള്‍, സമ്മേളന നഗരിയിലേയും മററും തല്‍ക്കാലിക ഹൗളുകള്‍ എന്നിവയിലൊക്കെ ഏകദേശം 200 ലിറ്റര്‍ വെള്ളമുള്ളപ്പോള്‍ മാത്രമേ അതില്‍ കയ്യിട്ട് വുളൂഅ് ചെയ്യാവൂ. ജലക്ഷാമം അനുഭവപ്പെടുന്ന സമയത്തും സാധാരണയില്‍ കവിഞ്ഞ് കൂടുതല്‍ ആളുകള്‍ ഒന്നിച്ച് വുളൂഅ് ചെയ്യുമ്പോഴും പലപ്പോഴും ഇത്രയും അധികം വെള്ളം ഹൗളുകളില്‍ ഉണ്ടായിക്കൊള്ളണമെന്നില്ല. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ അതില്‍ കയ്യിട്ട് വുളൂഅ് ചെയ്യരുത്. മാത്രവുമല്ല വുളൂഅ് ചെയ്യാനുപയോഗിച്ച് വെള്ളം അതിലേക്ക് തെറിക്കുന്നതും സൂക്ഷിക്കണം. ഏതെങ്കിലും ഒരാള്‍ വുളൂഇന്റെ നിയ്യത്ത് ചെയ്ത് മുഖം കഴുകിയ ശേഷം ഹൗളിലെ 200 ലിറ്ററില്‍ കുറഞ്ഞ വെള്ളത്തില്‍ കയ്യിട്ടാല്‍ പിന്നീട് ആ വെള്ളം ഏകദേശം 200 ലിറ്റര്‍ തികയാത്തിടത്തോളം അതില്‍ നിന്ന് കോരിയെടുത്ത് വുളൂഅ് ചെയ്യാവതല്ല.

വെള്ളത്തിന്റെ ഉപയോഗത്തില്‍ ശ്രദ്ധിക്കേണ്ടത്
ആധുനിക സമൂഹം ജലമലിനീകരണത്തിനെതിരെയും അമിത വ്യയത്തിനെതിരെയും ശക്തമായ ആഹ്വാനവുമായി കടന്നുവരുവന്നതിന്റെ ശക്തമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന്റെയും എത്രയോ മുമ്പ് തന്നെ പരിശുദ്ധ ഇസ്‌ലാം ജലത്തിന്റെ അമിത വ്യയത്തിനെതിരെയും ദുര്‍ വിനിയോഗത്തിനെതിരെയും ശക്തമായി ശബ്ദിച്ചിട്ടുണ്ട്. ആവശ്യത്തിന് മാത്രം ജലം വിനിയോഗിക്കുന്നതാണ് യഥാര്‍ത്ഥ സത്യവിശ്വാസിയുടെ ജീവിത ചര്യ. ഇതിന് പ്രവാചക തിരുമേനി തന്നെ മാതൃക വരച്ചുവെതതച്ചിട്ടുണ്ട്. അവിടുന്ന് ഒരു മുദ്ദ്. ഏകദേശം 800 മില്ലി. വെള്ളം കൊണ്ടാണ് വുളൂഅ് ചെയ്യുകയും സ്‌നാനം ചെയ്യുകയും ചെയ്തിരുന്നത്. ഒരു സ്വാഹ് ഏകദേശം 3.200 ലിറ്റര്‍ വെള്ളംകൊണ്ടാണ് സ്‌നാനം ചെയ്യുകയും ചെയ്തിരുന്നത്. നിറഞ്ഞൊഴുകുന്ന നദിയില്‍ നിന്നോ കടലില്‍ നിന്നോ വുളൂഅ് ചെയ്യുമ്പോഴും ആവശ്യത്തിന് മാത്രമേ വെള്ളം ഉപയോഗിക്കാവൂ എന്നാണ് ശാസന. വുളൂഅ് കുളി മറ്റു ശുചീകരണങ്ങള്‍ക്കൊക്കെ വെള്ളം മിതമായി മാത്രമെ ഉപയോഗിക്കാവൂ. സുന്നത്തുകള്‍ പാലിക്കുന്നതിലപ്പുറം വെള്ളം പാഴാക്കരുത്.
സാധാരണയായി പള്ളികളിലെ ഹൗളില്‍ നിന്ന് വലിയ കപ്പുകള്‍ ഉപയോഗിച്ച് വെള്ളം കോരിയൊഴക്കുന്ന പതിവുണ്ട്. അതുപോലെത്തന്നെ വുളൂഇന്റെ അവയവങ്ങള്‍ കഴുകുന്ന സമയത്ത് പൂര്‍ണ്ണമായും ടാപ്പ് തുറന്ന് വിടുമ്പോള്‍ ധാരാളം വെള്ളം പാഴാകാറുണ്ട്. വലി തൊട്ടിയിലും ബക്കറ്റിലും വെള്ളം നിറച്ച് തലവഴി പലതവണ വെള്ളം ഒഴിച്ച് നഷ്ടപ്പെടുത്തുന്നവര്‍ ഷവര്‍ പൂര്‍ണ്ണമായുംതുറന്നുവിട്ട് ഇതെല്ലാം ദൂര്‍ത്താണ്. മതപരമായി ഇതിനെല്ലാം വിലക്കുണ്ട്. മാത്രമല്ല ജലക്ഷാമത്തിന് നിമിത്തമാകാനും സാധ്യതയുണ്ട്. ആയതിനാല്‍ ഇതെല്ലം ഉപേക്ഷിക്കേണ്ടതാണ്.
പള്ളിയില്‍ ടാപ്പിന്റെ മുന്നിലും ഹൗളിന് ചുറ്റും സ്ഥാപിച്ചിട്ടുള്ള ഇരിപ്പിടങ്ങള്‍ നനയും പ്രകാരം നിന്നോ മറ്റു രീതിയിലോ വുളൂഅ് ചെയ്യുന്നത് മറ്റുള്ളവര്‍ക്ക് അലോസരം ഉണ്ടാക്കും. അത് പാടില്ല. അടുത്ത് നിന്ന് വുളൂഅ് ചെയ്യുന്നവന്‍ പ്രയാസമാകും വിധം വെള്ളം തെറുപ്പിക്കുകയോ തുപ്പുകയോ അരുത്. പള്ളികളിലെ മെയിന്‍ വാള്‍വ് 10% മുതല്‍ 15% മാത്രം തുറന്നുവെക്കുന്നതും ഹൗളുകളില്‍ വളരെ ചെറിയ പാട്ടകള്‍ ഉപയോഗിക്കുന്നതും വെള്ളം പാഴാകുന്നതിന് ഒരു പരിധിവരെ പരിഹാരമാണ്.

നജസുകള്‍
ശുചിത്വകാര്യത്തില്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്ന പരിശുദ്ധ ഇസ്‌ലാം അഴുക്കിനെയും മ്ലേച്ചമായ വസ്തുക്കളെയും വ്യക്തമായി പ്രധിപാതിക്കുന്നുണ്ട്. മ്ലേച്ചമായ വസ്തുക്കളെ വ്യക്തമായി നിര്‍വചിക്കുകയും ശുദ്ധീകരണ രീതികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. നിസ്‌കാരത്തിന്റെ സ്വീകാര്യതക്ക് പ്രതിബദ്ധമാകുന്ന എന്നതാണ് നജസ് എന്നതിന്റെ സാങ്കേതിക വിവക്ഷ. കാഷ്ടം, മൂത്രം എന്നിവ ഇവക്ക് ഉദാഹരണങ്ങളാണ്. മാത്രമല്ല വികാര മൂര്‍ച്ചയിലെത്താത്ത ഘട്ടത്തില്‍ പുറപ്പെടുന്ന വെളുപ്പോ മഞ്ഞയോ വര്‍ണ്ണമുള്ള നേര്‍ത്ത ദ്രാവകമാണ് മദ്‌യ്. മൂത്രമൊയിച്ചാലോ ഭാരം ചുമന്നാലോ പുറുപ്പെടുന്ന കട്ടിയുള്ള കലര്‍പ്പുള്ള ദ്രാവകമാണ് വദ്‌യ്. ഇവരണ്ടും നജസാണ്.
രക്തം, ചലം, രക്തം കലര്‍ന്ന നീര് എന്നിവയുടെ മുറിവ്, പൊള്ളന്‍, വസൂരി എന്നിവയില്‍ നിന്ന് ഒലിക്കുന്ന പകര്‍ച്ച വെള്ളം എല്ലാം നജസ് തന്നെയാണ്. ആമാശയത്തിലെത്തിയ ശേഷം ഛര്‍ദ്ദിക്കുന്ന എന്തും വെള്ളം ആണെങ്കില്‍ തന്നെയും നജസാണ്. മാത്രമല്ല, പിത്തനീര് ഭക്ഷിക്കപ്പെടാത്ത ജീവികളുടെ പാല്‍ ഒട്ടകം, പശു പോലുള്ള ജീവികള്‍ അയവിറക്കുന്നവ എന്നിവയും ആഈമാശയത്തില്‍ നിന്നുള്ള കഫം ഉറങ്ങുന്നവന്റെ ദ്രാവകം ആമാശത്തില്‍ നിന്നാണെന്ന് ഉറപ്പുണ്ടെങ്കില്‍ ഇവയും നജസിന്റെ ഗണത്തിലാണ് കര്‍മശാസ്ത്ര പണ്ഡിതന്‍മാര്‍ പരിഗണിച്ചത്. ഇപ്രകാരം തന്നെ പ്രസവിക്കുമ്പോള്‍ കുട്ടിയോടൊപ്പമോ അതിനല്‍പം മുമ്പോ പുറപ്പെടുന്ന ദ്രവവും നജസാണ്.
ശവം, ശവത്തിന്റെ രോമം, എല്ല്, കൊമ്പ്, പല്ല് എന്നിവ നജസാണെങ്കിലും മനുഷ്യന്‍ മത്സ്യം വെട്ടുകിളി എന്നിവ നജസല്ല. ലഹരി പദാര്‍ത്ഥങ്ങള്‍ ഒരു തുള്ളിയാണെങ്കില്‍ പോലും നജലസാണ്. നായയും പന്നിയും നജസായതുപോല തന്നെ ഇവ പരസ്പരമോ മറ്റൊരു ജീവിയുമായി ഇണചേര്‍ന്നുണ്ടായതോ ആണെങ്കില്‍ അതും നജസാണ്.

നജസുകള്‍ ശ്രദ്ധിക്കേണ്ടത്
വിശ്വാസി ഇടപഴകുന്ന മേഖലകളെല്ലാം തന്നെവൃത്തിയുള്ളതായിരിക്കേണ്ടതാണ്. അവന്റെ നടത്തത്തിലും ഇരുത്തതിലും കിടത്തത്തിലുമെല്ലാം നജസ് ശരീരത്തിലേക്കും വസ്ത്രത്തിലേക്കമെല്ലാം പുരളുന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഇങ്ങനെ നജസിനെ സൂക്ഷിക്കുന്ന പരുവത്തിലായിരിക്കണം അവന്റെ വസ്ത്രധാര രീതിയും പെരുമാറ്റവും. പൊതുവെ ശ്രദ്ധിക്കപ്പെടാതെ പോവുന്ന കാര്യമാണ് നിലത്തിഴച്ച് നടക്കുന്ന പാന്റും തുണിയുമെല്ലാം. ഇവ റോഡിലും നിരത്തിലും കാറിലും ബസിലും ട്രെയിനിലുമൊക്കെ നിലത്തുള്ള നജസുകള്‍ പേറി നിസ്‌കരിച്ചാല്‍ നിസ്‌കാരം അസാധുവാണ്. ഇത്തരം വസ്ത്രങ്ങള്‍ ധരിച്ച് പള്ളിയില്‍ കയറി നിലത്തിഴച്ചാല്‍ വസ്ത്രത്തില്‍ഡ നജസ് പള്ളിയില്‍ പുരണ്ട് പള്ളിയും മലിനമാകും. ഇത് മറ്റുള്ളവരുടെ നിസ്‌കാരവും അസാധുവാക്കും. ആയതിനാല്‍ നിസ്‌കാര സമയത്ത് മാത്രം പാന്റ് മടക്കിവെക്കുന്നതും തുണി കയറ്ഇ ഉടുക്കുന്നതും നിസ്‌കാരത്തിന്റെ സാധൂകരണത്തിന് യാതൊരുപകാരവും ചെയ്യുകയില്ല. അതുകൊണ്ടുതന്നെ നെരിയാണിക്ക് മുകളില്‍ മാത്രം ഇറക്കമുള്ള രീതിയില്‍ പാന്റ് തയ്പിക്കുകയും തുണിയുടുക്കുന്നവര്‍ എല്ലാ സമയത്തും തുണി കയറ്റി ഉടുക്കുകയും ചെയ്യുക. തൊഴില്‍ സ്ഥലത്തും സ്‌കൂളുകളിലും കോളേജുകളിലും ബസിലും ട്രയിനിലും ബസ്റ്റാന്റിലും റെയില്‍വെ സ്റ്റേഷനുകളിലുമെല്ലാം അന്യസ്ത്രീകളുമായി കുശലം പറഞ്ഞ് രസിക്കുന്നതും അകലെ നിന്ന് നോക്കി ആശ്വദിക്കുന്നതും മൊബൈല്‍ സംഭാഷണവും കമ്പ്യൂട്ടറിലെയും മൊബൈലിലെയും മെസ്സേജുകളും ചാറ്റിംഗും ഇക്കിളി നോവല്‍ വായനയും മറ്റുള്ള പലപ്രവര്‍ത്തനങ്ങളുമെല്ലാം പലപ്പോഴും മദിയെന്ന ദ്രാവകം പുറപ്പെടാന്‍ കാരണമാകും. മത്രമല്ല, സ്വന്തം ഭാര്യമാരുമായി യാത്രയിലെയും മറ്റുമുള്ള തമാശകളും പെരുമാറ്റങ്ങളും കാരണമായി മദ്‌യ് പുറപ്പൈട്ടേക്കാം. എന്നാല്‍ മദ്‌യ് പുറപ്പെടുന്നത് മൂത്രം പുറപ്പെടുന്നത് പ്രകാരം അറിയണമെന്ന#ില്ല. ആയതിനാല്‍ ഇത്തരക്കാന്‍ അടിവസ്ത്രം പരിശോധിക്കുകയും ശുദ്ധമാണെന്ന് ഉറപ്പുവരുത്തുകയും വേണം. അടിവസ്ത്രത്തില്‍ മദ്‌യ് ഉണ്ടെങ്കില്‍ വസ്ത്രം കഴുകുകയോ അതഴിച്ച് മാറ്റുകയോ വേണം. അല്ലാതെയുള്ള നിസ്‌കാരം അസാധുവാണ്.
മൂത്രമൊഴിക്കുന്ന സമയത്ത് ശരീരത്തിലേക്ക് തെറിക്കാതെ ശ്രദ്ധിക്കണം. യൂറോപ്യന്‍ ക്ലോസറ്റ് ഉപയോഗിക്കുമ്പോള്‍ ക്ലോസറ്റിലുള്ള വെള്ളം ചന്തിയുടെ ഭാഗത്തേക്കും തുടയിലേക്കും തെറിക്കുന്നതിനാലും ക്ലോസറ്റില്‍ തുടവെച്ച് ഇരിക്കുന്നതിനാലും ഈ ഭാഗങ്ങളൊക്കെ കഴുകി ശുദ്ധി വരുത്തണം. വസ്ത്രത്തിലേക്ക് തെറിച്ചിട്ടുണ്ടെങ്കില്‍ വസ്ത്രം കഴുകുകയോ വേറെ വസ്ത്രം ധരിക്കുകയോ വേണം. വീടുകളില്‍ ബാത്ത് റൂമില്‍ നിന്ന് വുളൂഅ് ചെയ്തുവരുന്നവര്‍ ചെരിപ്പ് ധരിച്ചു തന്നെ നിസ്‌കാര പായയില്‍ കയറണം. വീടുകളില്‍ വെള്ളം ഒഴിച്ച് കഴുകുന്നതിന് പകരം സാധാരണയായി നിലം തുടക്കുകയാണ് പതിവ്. കാഴ്ചയില്‍ വൃത്തിയാകുമെങ്കിലും പുരളുന്ന സ്ഥലമാണെങ്കില്‍ നജസില്‍ നിന്നു ശുദ്ധിയാകുന്നില്ല. പ്രത്യേകിച്ച് ചെറിയ കുട്ടികളുള്ള വീടുകളില്‍. അവര്‍ മലമൂത്രവിര്‍ജ്ജനം നടത്തുമ്പോള്‍ കഴുകി വൃത്തിയാക്കുന്നതിന് പകരം മലവും മൂത്രവും നീക്കി നിലം കഴുകാതെ തുടക്കുക മാത്രം ചെയ്യുമ്പോള്‍ നജസ് പരക്കുകയാണ് ചെയ്യുക. ഈ നിലയില്‍ കഴുകാതെയുള്ള തറയില്‍ നനഞ്ഞ കാലോടുകൂടെ ചവിട്ടി കട്ടിലിലും കസേരയിലും മറ്റു സ്ഥലങ്ങളിലും കുട്ടികളും വലിയവരും കയറുമ്പോള്‍ അവിടെയെല്ലാം നജസ് വ്യാപിക്കുന്നു. അതുകൊണ്ട് തറയില്‍ നജസായാല്‍ കഴുകി വൃത്തിയാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.,

നജസ് കഴുകല്‍
നജസിന്റെ വിവധ രൂപങ്ങള്‍ നാം ചര്‍ച്ചെ ചെയ്യുകയുണ്ടായി. മാത്രമല്ല ശരീരത്തിലോ വസ്ത്രത്തിലോ നിസ്‌കരിക്കുന്ന സ്ഥലത്തോ നജസ് ശേഷിക്കുകയാണെങ്കില്‍ നിസ്‌കാരം അസാധുവാകാനുള്ള കാരണമാകുമെങ്കിലും നാം പറയുകയുണ്ടായി. എന്നാല്‍ എങ്ങനെയാണ് ശരീരത്തിലോ വസ്ത്രത്തിലോ മറ്റിടങ്ങളിലോ പുരണ്ട നജസ് നീക്കം ചെയ്യുക.
ദൃഷ്ടിഗോചരമായ നജസ് രുചി, നിറ, ഗന്ധം എന്നിവ നീക്കം ചെയ്യും വിധമായിരിക്കണം കഴുകിശുദ്ധിയാക്കേണ്ടത്. എന്നാല്‍ അടയാളമൊന്നുമില്ലാത്ത ഉണങ്ങിയ മൂത്രം പോലുള്ള കാണാനാവാത്ത നജസാണെങ്കില്‍ അതിേന്മല്‍ ഒരു പ്രാവശ്യം വെള്ളം ഒഴുക്കിയാല്‍ മതയാകും. കുറഞ്ഞ വെള്ളമാണ് അതായത് ഏകദേശം 200 ലിറ്ററില്‍ താഴെ വെള്ളമാണെങ്കില്‍ ശുദ്ധീകരണത്തിന് മലിന വസ്തുവിന്റെ മേല്‍ വെള്ളം ഒഴിച്ച് കഴുകണമെന്ന നിബന്ധനയുണ്ട്. വസ്തു അതിലിട്ട് കഴുകിയാല്‍ കുറഞ്ഞ വെള്ളവും നജസാവും. എന്നാല്‍ വെള്ളം ഏകദേശം 200 ലിറ്റര്‍ അതായത് രണ്ട് കുല്ലത്ത് വെള്ളമോ അതില്‍ കൂടുതലോ ആണെങ്കില്‍ ഈ പ്രശ്‌നം ഇല്ല.
വായ് നജസായാല്‍ തൊണ്ടവരെ വെള്ളം ഒഴിച്ച് വൃത്തിയാക്കാണം. നജസായ അവസ്ഥയില്‍ ഒന്നും കഴിക്കല്‍ അനുവദനീയമല്ല. നജസായ തറ കഴുകുന്ന സമയത്ത് റൂമിന് പുറത്തേക്ക് വെള്ളം ഒഴുകിപ്പോകാനുള്ള ഓവുകളോ ബാത്ത് റൂമിലേക്ക് ഒലിപ്പിക്കാന്‍ സൗകര്യമോ ഇല്ലെങ്കില്‍ അവിടങ്ങളിലെ നജസ് ആദ്യം പൂര്‍ണ്ണമായി തുടച്ചുനീക്കണം. ശേഷം ഉണങ്ങിയ തുണികൊണ്ട് നജസിന്റെ അടയാളങ്ങളും നനവും പൂര്‍ണ്ണമായും തുടച്ച് ഉണക്കുക. പിന്നീട് അവിടെ ശുദ്ധജലം ഒഴിച്ച് ശുദ്ധിയുള്ള തുണികൊണ്ട് തുടച്ചുമാറ്റിയാല്‍ മതിയാകുന്നതാണ്.

ശൗച്യം ചെയ്യല്‍
വിസര്‍ജ്ജന ദ്വാരങ്ങളിലൂടെ നനവോടെ എന്ത് പുറപ്പെട്ടാലും ശൗച്യം ചെയ്യല്‍ നിര്‍ബന്ധമാണ്. നജസ് നീങ്ങിയെന്ന് മികച്ച ധാരണ ഉണ്ടായാലും മതി.
വിസര്‍ജ്ജന സ്ഥലത്ത് പ്രവേശിക്കുമ്പോള്‍ ഇടതുകാലും പുറത്തിറങ്ങുമ്പോള്‍ വലതുകാലും ആദ്യം വെക്കലാണ് സുന്നത്. ഖുര്‍ആന്‍ നബിയുടെയോ മലകിന്റെയോ പേര് എന്നിങ്ങനെയുള്ള ആദരണീയ നാമങ്ങള്‍ തിരുവചനങ്ങള്‍ എന്നിവ മാറ്റി വെക്കണം. വിസര്‍ജ്ജന വേളയില്‍ സംസാരിക്കരുത്. ദിക്‌റ് ചൊല്ലുകയും അരുത്. വിസര്‍ജ്ജ്യം പുറത്ത് വരാതിരിക്കുമ്പോഴും ദിക്‌റ് ചൊല്ലരുത്. ഇതെല്ലാം സുന്നത്താണ്. ജനങ്ങള്‍ സംസാരിച്ചും വിശ്രമിച്ചും ഇരിക്കുന്ന മറ്റാര്‍ക്കും ഉടമസ്ഥതയില്ലാത്ത സ്ഥലങ്ങള്‍ വഴികള്‍ തുടങ്ങിയ ഇടങ്ങളിലൊന്നും മലമൂത്രവിസര്‍ജ്ജനം അരുത്. അവിടെ നിര്‍വഹിക്കല്‍ നിശിദ്ധമാണ്. ഫലവൃക്ഷ ചുവട്ടിലും വിസര്‍ജ്ജനം നടത്താതിരിക്കലാണ് ഉത്തമം. ഖിബ്‌ലക്ക് മുന്നിട്ടോ പിന്നിട്ടോ വിസര്‍ജ്ജനം നടത്താതിരിക്കുക, വിസര്‍ജ്ജന വേളയില്‍ പല്ലുതേക്കാതിരിക്കുക, മൂത്രത്തലില്‍ തുപ്പാതിരിക്കുക ഇവയെല്ലാം സുന്നത്തായ മര്യാദകളാണ്.

വിസര്‍ജ്ജന വേളയില്‍ പരിപൂര്‍ണ്ണമായും മൂത്രം ഉററിത്തീര്‍ന്നു എന്നുറപ്പുവരുത്തിയ ശേഷം മാത്രമേ ശൗച്യം ചെയ്യാവൂ. ഇങ്ങനെ ഉറ്റിത്തീരാന്‍ അല്‍പ ശേഷം കാത്തിരിക്കുകയും തൊണ്ടയനക്കുക ചുമക്കുക ലിംഗത്തിന്റെ അടിഭാഗം തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാവുന്നതമുണ് അല്ലാത്തപക്ഷം പൂര്‍ണ്ണമായും മൂത്രം ഉറ്റിത്തീരുന്നതിന് മുമ്പ് എഴുനേല്‍ക്കുകയാണെങ്കില്‍ മൂത്രനാളിയില്‍ ശേഷിക്കുന്ന മൂത്രം അടിവസ്ത്രത്തിലും മറ്റും പുരണ്ട് അത് നജസാകും. നിസ്‌കാരം അസാധുവാകും. മാത്രമല്ല, മൂത്ര നാളിയില്‍ ശേഷിക്കുന്ന ചെറിയ മൂത്രത്തുളളില്‍ മൂത്രക്കല്ലുകളായി മാറിയേക്കാം. മലദ്വാരത്തില്‍ ശേഷിക്കുന്ന മലത്തിന്റെ അംശങ്ങള്‍ കാരണം മലദ്വാരത്തില്‍ വ്രണങ്ങളുണ്ടാകാനും മൂലക്കുരു ഉണ്ടാകാനും ഇത്തരം അവസ്ഥകള്‍ കാരണമായേക്കാം.

ഔറത്ത് മറക്കല്‍
നഗ്നത മറക്കുക എന്നത് നിസ്‌കാരത്തിന്റെ മൂന്നാമത്തെ സര്‍ഥാണ് പുരുഷന്‍മാരും അടിമ സ്ത്രീകളും മുട്ടുമുതല്‍ പൊക്കിളുവരെയുള്ള സ്ഥലമാണ് മറക്കല്‍ നിര്‍ബന്ധം. പ്രായപൂര്‍ത്തിയാകത്തവര്‍ക്കും നിയമം ബാധകമാണ്. സ്ത്രീകള്‍ക്ക് നിസ്‌കാരത്തില്‍ മുഖവും മുന്‍കയ്യും ഒഴികെയുള്ള സ്ഥലങ്ങളും അന്യപുരുഷന് മുമ്പില്‍ ശരീരം മുഴുവനും മറക്കണം. പ്രായപൂര്‍ത്തായാകാത്ത ബാലികക്കും നിസ്‌കാരത്തിന്റെ ഔറത്ത് സമമാണ്. അഭിമുഖമായി സംസാരിക്കുമ്പോള്‍ തൊലിയുടെ നിറം കണാത്ത വിധത്തിലുളള വസ്ത്രം കൊണ്ട് മുകളില്‍ നിന്നും വശങ്ങളില്‍ നിന്നും മറക്കണം. നിസ്‌കാരത്തിലും അല്ലാത്ത സമയത്തും ഔറത്ത് മറക്കല്‍ നിര്‍ബന്ധമാണ്. എന്നാല്‍ നിസ്‌കാരത്തില്‍ ഔറത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധപാലിക്കണം. കാരണം അത് നിസ്‌കാരത്തിന്റെ സാധൂകരണത്തെ ബാധിക്കുന്നതാണ്.
സാധാരണ ഗതിയില്‍ പാന്റ്‌സ് ധരിക്കുമ്പോള്‍ മുന്‍ഭാഗം പൊക്കിളിന് നേരെ മറയാറുണ്ടെങ്കിലും വശങ്ങിലോ പിന്‍ഭാഗത്തോ സമാനമായ ഉയരത്തില്‍ പലപ്പോഴും പാന്റ്‌സ് എത്താറില്ല. മാത്രമല്ല ധരിച്ചിരിക്കുന്ന സര്‍ട്ടിന്റെ കഴുത്ത് വീതി കൂടിയതുമാണ്. ആയതിനാല്‍ ശരിയായ രീതിയില്‍ നഗ്നത മറഞ്ഞതായി പരിഗണിക്കുന്നതുമല്ല. മാത്രമല്ല പാന്റുയര്‍ത്തി പൊക്കിളിന് സമാനമായുള്ള സ്ഥലം മറക്കാന്‍ ശ്രമിച്ചാല്‍ തന്നെയും സുജൂദിന്റെ അവസരത്തില്‍ പാന്റ് ഏതുവിധേനയും പിന്‍ഭാഗത്ത് അല്‍പം താഴോട്ടിറങ്ങും തന്മൂലം ഔറത്ത് വെളിവായി നിസ്‌കാരം ബാത്വിലാകും. എന്നാല്‍ അല്‍പം ഇറക്കുമുള്ള ഫിറ്റായ ബനിയന്‍ ധരിക്കുകയാണെങ്കില്‍ ഈയൊരു പ്രശ്‌നം ഒഴിവാക്കാം. എന്നാലും സുജൂദില്‍ പിന്‍ഭാഗം പ്രത്യേകം ശ്രദ്ധിക്കണം. നിസ്‌കാരത്തിലും അല്ലാത്തപ്പോഴും നഗ്നത മറക്കുന്നതുപോലെ വിജന സ്ഥലത്തും നഗ്നത മറക്കല്‍ നിര്‍ബന്ധമാണ്.
വസ്ത്രം നിലത്തിഴയുന്നവരുടെ നിസ്‌കാരം സ്വീകാര്യമല്ലാത്തതിനാല്‍ പാന്റ് പോലെയുള്ളത് മടക്കിവെക്കുന്നവരുമുണ്ട്. എന്നാല്‍ വസ്ത്രത്തിന്റെ അഗ്രഭാഗം മടക്കി വെക്കുന്നത് കറാഹത്താണെന്നതിനാല്‍ തിരുചര്യയല്ല. ഏറ്റവും ഉത്തമമായത് പാന്റ് തുടങ്ങിയ വസ്ത്രങ്ങള്‍ ഇറക്കം കുറച്ച് തയ്പിക്കലാണ്. സ്ത്രീകള്‍ മുഖമക്കന ധരിക്കുമ്പോള്‍ താടിയെല്ലിന്റെ താഴ്ഭാഗം വെളിവാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഒരു മുടിയെങ്കിലും മുഖത്തിന്റെ വശങ്ങളിലൂടെയോ പിന്‍ഭാഗത്തോ മറ്റോ കാണുന്നതും ശ്രദ്ധിക്കേണ്ടതാണ്. നീളക്കുപ്പായത്തിന്റെ കൈ കഫിന്റെ ഭാഗത്ത് ഇടുങ്ങിയതോ ബട്ടന്‍സ് വെക്കുന്നതോ ആയിരിക്കണം. കാരണം വീതി കൂടി നിസ്‌കാരക്കുപ്പായത്തിന്റെ കൈക്കുള്ളിലൂടെ നിസ്‌കരിക്കുന്നവളുടെ തണ്ടം കൈ വെളിവാകാനിടയുണ്ട്. സോക്‌സ് ധരിച്ച് നിസ്‌കരിക്കുന്നതവരും അല്ലാത്തവുരം കാല്‍വഴിയെ ഇറങ്ങിക്കിടക്കുന്ന നീളക്കുപ്പായമോ പര്‍ദയോ ധരിക്കണം. സുജൂദില്‍ പോകുമ്പോള്‍ നീളക്കുപ്പായവും മറ്റും കാല്‍പാദത്തിലേക്ക് വലിച്ചിട്ട് നടക്കണം. സുജൂദിന്റെ സമയത്ത് തണ്ടം കാല്‍ വെളിവാകാതിരിക്കാനാണിത്. മുഖവും മുന്‍കയ്യും ഒഴികെയുള്ള ശരീര ഭാഗങ്ങളാണ് നിസ്‌കാരത്തിലെ സ്ത്രീയുടെ ഔറത്തെങ്കിലും വിവാഹം അനുവദീനയമായ അന്യപുരുഷന്‍മാര്‍ സഹപാഠികള്‍ (അധ്യാപകര്‍ വീട്ടിലെ സന്ദര്‍ശകര്‍ തൊഴിലാളികള്‍ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ) സ്ത്രീയുടെ മുഖവും മുന്‍കൈയ്യും കൂടി ഉള്‍പ്പെട്ട ശരീര ഭാഗങ്ങള്‍ മുഴുവന്‍ മറക്കല്‍ നിര്‍ബന്ധമാണ്.

ഖിബ്‌ലക്ക് മുന്നിടല്‍
ഖിബ്‌ലയിലേക്ക്, കഅ്ബാലയത്തിലേക്ക് നെഞ്ചുകൊണ്ട് നേരിട്ട് നിസ്‌കരിക്കല്‍ നിസ്‌കാരത്തിന്റെ സര്‍ത്വാണ്. ആയതിനാല്‍ ആ ഭാഗത്തേക്ക് തിരിഞ്ഞാല്‍ മതിയാകില്ല, നേരിടണം.
പള്ളികള്‍ പൊതുവെ ഖിബ്‌ലയുടെ ദിശ നിര്‍ണയിച്ച് നിര്‍മ്മിക്കുമെന്നതിനാല്‍ പള്ളിയുടെ ദിശ ശ്രദ്ധിച്ചാല്‍ മാത്രം മതി. പക്ഷെ, സ്വഫില്‍ തിരക്ക് അനുഭവപ്പെടുന്ന സമയത്ത് ചിലര്‍ ചരിഞ്ഞ് നില്‍ക്കാറുണ്ട്. ഇത് നിസ്‌കാരം അസാധുവാകാന്‍ കാരമാകും . വീടുകളില്‍ ഖിബ്‌ലയുടെ ദിശ നിര്‍ണയിച്ച് പ്രത്യേകം നിസ്‌കാര സ്ഥലങ്ങള്‍ അടയാളപ്പെടുത്തുന്നത് നല്ലതാണ്. സമ്മേളന നഗരിയിലും ഖിബ്‌ല കൃത്യമായി അടയാളുപ്പെടുത്താത്ത സ്ഥലങ്ങളിലും നിസ്‌കരിക്കുമ്പോള്‍ ഖിബ്‌ലുയുടെ ദിശ നിര്‍ണയിച്ച് ഉറപ്പുവരുത്തേണ്ടതാണ്. ഇത്തരം പല നഗരികളിലും ആര്‍ച്ചുപോലെ നില്‍ക്കുന്നത് നിത്യമാണ്. ഇവരുടെ നിസ്‌കാരം അസാധുവാകുന്നതാണ്. കാരണം ഖിബ്‌ല കൃത്യമായി നെഞ്ചുകൊണ്ട് നേരിടല്‍ ശര്‍ത്വാണല്ലോ.
ഓടുന്ന വാഹനങ്ങളില്‍ നിസ്‌കരിക്കുമ്പോള്‍ കൃത്യമായി ഖിബ്‌ലയിലേക്ക് തിരിയാന്‍ കഴിയാത്തതിനാല്‍ നിസ്‌കാരം ഉപേക്ഷിക്കരുത്. മറിച്ച് സമയത്തെ മാനിച്ചുകൊണ്ട് സാധ്യമായ ദിശയിലേക്ക് നിസ്‌കരിക്കുകയും വാഹനത്തില്‍ നിന്നും ഇറങ്ങിയ ശേഷം പ്രസ്തുത നിസ്‌കാരം മടക്കി നിസ്‌കരിക്കുകയും വേണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പുണ്യം കൊണ്ടൊരു തഴമ്പ്!

പ്രവാചകപൗത്രന്‍ ഹുസൈന്‍റെ(റ) മകനാണ് സൈനുല്‍ ആബിദീന്‍ .  അലി എന്നായിരുന്നു യഥാര്‍ത്ഥ പേരെങ്കിലും ആരാധനയിലുള്ള സൂക്ഷ്മതയും ഭക്തിയും കൊണ്ട് ...